EncyclopediaHistory

വാറന്‍ ജി.ഹാര്‍ഡിന്‍ജ്

എളിമയുള്ള പ്രസിഡന്റായി പേരു കേട്ട ഇദ്ദേഹം ഒരിക്കല്‍ പോലും തന്‍റെ ജീവനക്കാരോട്‌ ക്ഷോഭിച്ചിട്ടില്ല. രാഷ്ട്രീയത്തിലും ഇദ്ദേഹം അങ്ങനെ തന്നെയായിരുന്നു. അതിനാല്‍ എതിരാളികളും ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടു. അത് തന്നെയായിരുന്നു വാറന്‍ ഹാര്‍ഡിന്‍ജിന്‍റെ ഏറ്റവും വലിയ പരിമിതിയും ,ഭരണം പാടെ പരാജയമായിരുന്നു. അങ്ങനെ അമേരിക്കയുടെ ഏറ്റവും മോശം പ്രസിഡന്റുമാരിലൊരാളായി ഹാര്‍ഡിന്‍ജ്.
ജോര്‍ജ് ട്രയന്‍ ഹാര്‍ഡിന്‍ജിന്‍റെയും ഫോബി എലിസബത്ത് ഡിക്കര്‍സന്‍റെയും പുത്രനായി 1865 നവംബര്‍ രണ്ടിനാണ് ഇദ്ദേഹം ജനിച്ചത്.
പ്രസിഡന്റാകുന്നതിനു മുമ്പ് ഇദ്ദേഹം ഒരു പത്രം നടത്തിയിരുന്നു. ഇന്‍ഷുറന്‍സ് ഏജന്റ്, പത്രറിപ്പോര്‍ട്ടര്‍, പ്രസാധകന്‍ തുടങ്ങിയ പല ജോലികളും ചെയ്തിട്ടുണ്ട്, ഒഹിയോ സ്റ്റേറ്റ് സെനറ്റര്‍, ലഫ്റ്റനന്‍റ്ഗവര്‍ണര്‍, യു.എസ് സെനറ്റര്‍ എന്നീ പദവികള്‍ വഹിച്ച ഹാര്‍ഡിന്‍ജ് 1902-ല്‍ പ്രസിഡന്‍റ് പദത്തിലേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി വിജയിച്ചു. അധികാരത്തിലിരിക്കെ 1923 ഓഗസ്റ്റ് രണ്ടിന് ഇദ്ദേഹം മരണമടഞ്ഞു.