EncyclopediaWild Life

വിരുതന്‍ വവ്വാല്‍

ചുരുണ്ടു നീണ്ട ചുണ്ടുകള്‍, നീണ്ട മുന്‍കാലുകള്‍, നീളന്‍ വാല്‍- ഇങ്ങനെ ധാരാളം പ്രത്യേകതകളുള്ള ജീവികളാണ് ഗ്രേറ്റ് മാസ്റ്റിഫ് ബാറ്റ് എന്ന ആഫ്രിക്കന്‍ വവ്വാലുകള്‍.

 ഗുഹ, ഖനി, മരപ്പൊത്തുകള്‍,ഒഴിഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കുര എന്നിവിടങ്ങളിലെല്ലാം ഗ്രേറ്റര്‍ മാസ്റ്റിഫ് ബാറ്റ് താമസമാക്കും. നൂറുകണക്കിനു വവ്വാലുകളാണ് ഓരോ സ്ഥലത്തും താവളം ഉറപ്പിക്കുക. സന്ധ്യയാവുമ്പോള്‍ ഇവ കൂട്ടത്തോടെ ഇരതേടി പുറത്തേക്ക് പറക്കും. പ്രാണികളെ മാത്രമേ ശപ്പിടാറുള്ളൂ. വര്‍ഷം തോറും ടണ്‍ കണക്കിന് പ്രാണികളെ ഇവ തിന്നൊടുക്കുന്നുണ്ട്.

 മലേറിയ പോലുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെയും മറ്റു കീടങ്ങളേയും നിയന്ത്രിക്കാന്‍ ഈ വവ്വാലുകളെ ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. അതിനായി കീടങ്ങള്‍ പെരുകുന്നിടത്തെല്ലാം ഇത്തരം വവ്വാലുകള്‍ക്ക് അവര്‍ കൃത്രിമ വാസസ്ഥലങ്ങള്‍ ഒരുക്കികൊടുക്കാനും തുടങ്ങിയിട്ടുണ്ട്.

 ആറു സെന്റിമീറ്റര്‍ ആണ് ഗ്രേറ്റര്‍ മാസ്റ്റിഫ് ബാറ്റിന്റെ പരമാവധി നീളം. അതായത്, മുതിര്‍ന്ന ഒരു മനുഷ്യന്റെ ചെരുവിരലോളം! ഭാരമാകട്ടെ വെറും 65 ഗ്രാമേയുള്ളൂ.

 പെണ്‍ വവ്വാലുകള്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഓരോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. മൂന്നു മാസം കൊണ്ട് കുഞ്ഞുങ്ങളുടെ വളര്‍ച്ച പൂര്‍ത്തിയാകും. സഹാറ മരുഭൂമിയുടെ തെക്കു ഭാഗത്തും മഡഗാസ്കറിലും ധാരാളമായി കണ്ടുവരുന്നു.