CountryEncyclopediaHistoryNorth Korea

പുതിയ കിം, പഴയ ഭരണം

തുടുത്ത കവിളും കൊച്ചുകുട്ടികളുടേതുപോലെ ഓമനത്തം തുളുമ്പുന മുഖവുമുള്ള ഭരണാധികാരി 2011-ല്‍ ഉത്തര കൊറിയയുടെ അധിപനായി സ്ഥാനമേറ്റ കിം ജോങ്ങ് ഉന്നിനെ കണ്ടാല്‍ ഇങ്ങനെയെ തോന്നു, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇങ്ങനെയേ തോന്നു.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യത്തലവനായ ഇദ്ദേഹം പക്ഷെ അത്ര പാവത്താനല്ല.
2013-ല്‍ കിം സ്വന്തം അമ്മാവനായ ചാങ്ങ് സോങ്ങ് തേയിയെ വധശിക്ഷയ്ക്ക് വിധിച്ചു. കുറ്റം രാജ്യദ്രോഹം കിമ്മിനെ തിരുത്താന്‍ ശ്രമിച്ച നിരവധി ഉന്നത ഉദ്യോഗസ്ഥനെ യന്ത്രത്തോക്കുപയോഗിച്ച് അദ്ദേഹം വെടിവച്ചു കൊന്നു. സര്‍ക്കാരിനെതിരെ ചെറുതായി വിമര്‍ശിക്കുന്നവരെപ്പോലും ദീര്‍ഘകാലം തടവിനു വിധിക്കുന്ന കിം അവരെക്കൊണ്ട് ഖനനിര്‍മാണം പോലുള്ള കഠിനജോലികള്‍ ചെയ്യിക്കുമത്രേ, വേണ്ടത്രെ സുരക്ഷയായില്ലാത്ത ഉത്തര കൊറിയന്‍ ഖനികളിലെ അപകടങ്ങളില്‍ ഒട്ടേറെപ്പേരാണ് കൊല്ലപ്പെട്ടത്.
വടക്കന്‍ കൊറിയയില്‍ നിന്ന് പലരും രക്ഷപ്പെട്ടു മറ്റു രാജ്യങ്ങളില്‍ അഭയം തേടാറുണ്ട്. അങ്ങനെ രക്ഷപ്പെട്ടു പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ തടവോ വധശിക്ഷയോ ഉറപ്പാണ്‌, അവരുടെ കുടുംബവും തടവിലാകും.
ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ കിം ഹൈഡ്രജന്‍ ബോംബടക്കമുള്ള ആയുധങ്ങള്‍ പരീക്ഷിച്ച് ലോകത്തെ വെല്ലുവിളിക്കുകയാണ്. ഉത്തര കൊറിയയുമായി വ്യാപാരം ചെയ്യുന്നത് കുറയ്ക്കാന്‍ ഐക്യരാഷ്ട്രസംഘടന അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അന്തര്‍ദേശീയ സമ്മര്‍ദം മൂലം ചൈനയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ ഉത്തര കൊറിയയുമായി വ്യാപാരം കുറച്ചിട്ടുണ്ട്. എങ്കിലും ഇതൊന്നും കൂസാതെ ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടുപോവുകയാണ് കിം ചെയ്യുന്നത്.
ഡോണാള്‍ട് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റതോടെ ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ഭിന്നത കൂടി, ദക്ഷിണ കൊറിയയ്ക്ക് മിസൈല്‍ പ്രതിരോധസംവിധാനം അമേരിക്ക നിര്‍മിച്ചു നല്‍കുകയും ചെയ്തു.
ട്രംപും കിമ്മും തമ്മിലുള്ള വാക്ക് പോര് പലപ്പോയും യുദ്ധത്തിന്‍റെ വക്കിലെത്തിയിട്ടുണ്ട്. യുദ്ധം ഉണ്ടായാല്‍ കിം എന്തൊക്കെ ആയുധങ്ങളാണ് പ്രയോഗിക്കുക എന്ന് ആര്‍ക്കും അറിയില്ല. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ട്രoപ് കിമ്മുമായി ഒരു ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ 2018 പുതുവത്സരദിനത്തില്‍ കിമ്മിന്റെ പ്രഖ്യാപനം കേട്ടു ലോകം വീണ്ടും ഞെട്ടിയിരിക്കുകയാണ്. ആണവായുധത്തിന്‍റെ ബട്ടണ്‍ തന്‍റെ മേശപ്പുറത്തുണ്ടെന്നും അത് പ്രയോഗിച്ചാല്‍ അമേരിക്കയെ വരെ തകര്‍ക്കാന്‍ കഴിയുമെന്നുമാണ് കിം പ്രഖ്യാപിച്ചത്.
എതിര്‍പക്ഷത്തുള്ള ദക്ഷിണ കൊറിയയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കിം ജോങ്ങ് ഉന്‍ പ്രഖ്യാപിച്ചു.ലോകം വലിയ പ്രതീക്ഷയോടെയാണ് ഈ ചര്‍ച്ചയെ കാണുന്നത്,