EncyclopediaHistory

നീലമലകളുടെ നാട്

ഇന്ന് ഉത്തരാഞ്ചിലിലുള്ള ഗാര്‍വാള്‍,അള്‍മൊറാ,നൈനിറ്റാള്‍,എന്നീ പ്രദേശങ്ങലളല്ലാം ചേര്‍ന്നതായിരുന്നു ബ്രിട്ടീഷ്ഭരണകാലത്ത് യുണൈറ്റഡ് പ്രോവിസന്‍സസ്,വടക്ക് ഹിമാലയപര്‍വ്വതനിരകളും,കിഴക്ക് നേപ്പാളും അതിരിടുന്ന മലപ്രദേശം.19 താം നൂറ്റാന്ടിനോടുവില്‍ പോലും ഇവിടെ എത്തിപ്പെടാന്‍ പ്രയാസമായിരുന്നു.പുറംലോകത്ത് കുമയോണ്‍ പ്രദേശം എന്നാണ് ഈ ഭൂവിഭാഗം അറിയപ്പെട്ടിരുന്നത്.

എന്നാല്‍ വേനല്‍ക്കാലത്ത് ബ്രിട്ടീഷ്ക്കാര്‍ വിശ്രമകേന്ദ്രം ആക്കാന്‍ തുടങ്ങിയതോടെ ഇവിടം ക്രമേണ വികസിച്ചു.വേനല്‍ക്കാലവസതികള്‍ തീര്‍ത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഇവിടേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെ റോഡുകളും കെട്ടിടങ്ങളും സ്കൂളുകളും പൊതുസ്ഥലങ്ങളും ഉണ്ടായി.അങ്ങനെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തോടെ നൈറ്റാനികളും മറ്റും കൊച്ചുപട്ടണങ്ങളായി മാറിക്കൊണ്ടിരുന്നു.

ആരെയും മോഹിപ്പിക്കുന്ന ഭൂപ്രകൃതിയും കാലവസ്തയുമായിരുന്നു കുമയോണ്‍ താഴ്വരയില്‍ തെളിഞ്ഞ ഒരു പകലില്‍ ഉയരത്തില്‍ എവിടെയെങ്കിലും കയറി നിന്ന് നോക്കിയാല്‍ കാണുക നോക്കത്താദൂരത്തോളം ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്ന മലനിരകളാണ്‌.നീലയും പച്ചയും കലര്‍ന്ന മലമടക്കുകളിലൂടെ വെള്ളിയരഞ്ഞാണ൦ പോലെ താഴോട്ട് ഒഴുകുന്ന ചെറുനദികള്‍,മരതകപ്പച്ചയണിഞ്ഞ സമതലങ്ങളെ അര്‍ധവൃത്താകൃതിയില്‍ ചുറ്റി നില്‍ക്കുന്ന ചെങ്കുത്തായ പാറക്കെട്ടുകളും അത്യാഗാധമായ മലയിടുക്കുകളും അവയിലൂടെ താഴേക്ക് കുതിച്ചെഴുകുന്ന അരുവികളും താഴ്വാരങ്ങളിലെഇടതൂര്‍ന്ന വനങ്ങള്‍,മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന വന്‍മരങ്ങളുടെ ചുവട്ടിലെ കുറ്റിക്കാടുകള്‍.വിശാലമായി പരന്നു കിടക്കുന്ന ഈ പ്രദേശം വന്യമൃഗങ്ങളാല്മ്പന്നമായിരുന്നു.കടുവയും,പുലിയും,ആനയും,കാട്ടുപോത്തും,മാനും,മറ്റ് മൃഗങ്ങളും എണ്ണമറ്റ പക്ഷി ജാലങ്ങളും ഈ ഇരുണ്ട വനാന്തരങ്ങളില്‍ താവളം കണ്ടെത്തി.

സമുദ്രനിരപ്പില്‍ നിന്ന് ആറായിരം മുതല്‍ എണ്ണയിരം വരെ അടി ഉയരമുള്ള കുമയോണ്‍ കുന്നുകളുടെ പാര്‍ശ്വങ്ങളിലെ ഗിരിനിവാസികള്‍ കുടിലുകള്‍കെട്ടിയിരുന്നു.അവക്ക് ചുറ്റിലും നികുത്തി തട്ടുകളാക്കി ഗോതമ്പും,റാഗിയും,കൃഷി ചെയ്യ്തു.സ്ത്രീകള്‍ കാട്ടില്‍ പോയി വിറക് ശേഖരിച്ചു.പുരുക്ഷന്മാര്‍ കൃഷിയില്ലാത്ത നേരങ്ങളില്‍ കാട്ടില്‍ കാലികളെ മേയ്ക്കാന്‍ പോയി.പെണ്‍കുട്ടികള്‍ പശുകിടാങ്ങള്‍ക്കും,ആടുകള്‍ക്കും,പുല്ലരിയാനും,ഇലകള്‍ ഇരുത്തെടുക്കാനും പോയി.ബ്രിട്ടീഷ്ഭരണകാലത്തിന്റെ കെട്ടുപാടുകളോ ഇടപെടലുകളോ ഈ കൊച്ചു ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നില്ല.
അല്ലലില്ലാതെ ഗ്രാമീണര്‍ കഴിഞ്ഞുകൊണ്ടിരുന്ന ആ നാളുകളില്‍ ഒരിക്കല്‍ അവരുടെ ജീവിതത്തിലേക്ക് പതുങ്ങിപതുങ്ങിയെത്തി നരഭോജിയായി തിളങ്ങുന്ന കണ്ണുകളും കൂ൪ത്ത് നഖങ്ങളും ഉള്ള നരഭോജി.ഒന്നല്ല ഒട്ടനവധി,
പിന്നീട് കുമയോണ്‍ നിവാസികള്‍ ശാന്തമായി ഉറങ്ങിയില്ല,ജിം കോര്‍ബറ്റ് നിറതോക്കുമായി എത്തുന്നത് വരെ.