EncyclopediaInventionsScience

പരിണാമ സിദ്ധാന്തം

ജീവജാലങ്ങള്‍ക്ക് യുഗാന്തരങ്ങളിലൂടെ വംശപരമായ രൂപപരിവര്‍ത്തനം സംഭവിക്കുന്നു എന്ന സിദ്ധാന്തമാണ്‌ പരിണാമ സിദ്ധാന്തം ഭൂമുഖത്ത് ഇന്ന് കാണപ്പെടുന്ന എല്ലാ ജീവികളും ഏതാനും ചില പ്രാഗ്രൂപങ്ങളില്‍ നിന്ന് ഇത്തരത്തില്‍ രൂപം കൊണ്ടവയാണെന്ന് പരിണാമസിദ്ധാന്തികള്‍ അഭിപ്രായപ്പെടുന്നു.ഓരോ ഇനം ജീവിയും വെവ്വേറെ സൃഷ്ടിക്കപ്പെട്ടു തലമുറകളായി രൂപഭേദമില്ലാതെ നിലനിന്നിരുന്നവയാണെന്ന സൃഷ്ടിപ്പുവാദത്തിന് എതിരാണ് ഈ സിദ്ധാന്തം.

      പരിണാമസിദ്ധാന്തം നൂതനമായ ഒരു ആശയമല്ല.ഇതിന്‍റെ ഉപജ്ഞാതാവ് പലരും കരുതുന്നത്പോലെ ചാള്‍സ് ഡാര്‍വിനും അല്ല.എന്നാല്‍ അദ്ദേഹമാണ് ഈ സിദ്ധാന്തത്തെ കെട്ടുറപ്പുള്ള ഒരു ശാസ്ത്രീയ അവരോധിച്ചത്.1859ല്‍ പ്രസദ്ധീകരിച്ച ഒറിജിന്‍ സ്പീഷിസ് എന്ന തന്‍റെ ഗ്രന്ഥത്തിലാണ് ഡാര്‍വിന്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്.

  ചാള്‍സ് ഡാര്‍വിനു മുമ്പ് പരിണാമസിദ്ധാന്തം ഉയര്‍ത്തിപിടിച്ചവരായിരുന്നു ഫ്രാന്‍സില്‍ ദെക്കാര്‍ത്ത് (1596-1650),ബഫന്‍(1707-1708),ലാമാര്‍ക്ക്(1744-1829)എന്നിവരും ഇംഗ്ലണ്ടില്‍ ഇറാസ്മസ് ഡാര്‍വിനും(1731-1802),ജര്‍മ്മനിയില്‍ ഗൊയ്തെയു൦(1749-1832).

   ഡാര്‍വിന്‍ 1838ല്‍ മാല്‍ത്തൂസിന്റെ ജനസമൂഹങ്ങളെപ്പറ്റി എന്ന ഗ്രന്ഥം വായിക്കാനിടയായി.ഭക്ഷ്യദൗര്‍ലഭ്യത്തെയും പട്ടിണി മരങ്ങളേയും പറ്റി ഇതില്‍ വിവരിച്ചിരിക്കുന്നത്.ഇത് പ്രകൃതി നിര്‍ധാരണം എന്ന ആശയം ഡാര്‍വിനില്‍ ജനിപ്പിച്ചു.കൂടുതല്‍ മെച്ചപ്പെട്ടവയുടെ അതിജീവനം വഴി ജീവികളില്‍ പരിത:സ്ഥിതികള്‍ക്കനുസൃതമായ അനുവര്‍ത്തനങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹത്തിനു ബോധ്യമായി.ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ടാണ്‌ ഡാര്‍വിന്‍ ഒറിജിന്‍ ഓഫ് സ്പീഷിസ് പ്രസദ്ധീകരിച്ചത്.പുസ്തകം ഗംഭീരവിജയമായെങ്കിലും സൃഷ്ടികര്‍ത്തവ്യത്തെ നിക്ഷേധിച്ചുവെന്ന പേരില്‍ പരിണാമം വലിയൊരു തര്‍ക്കവിഷയമായി.

   പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട വേറെ രണ്ടു പുസ്തകങ്ങളും ഡാര്‍വിന്‍ പില്‍ക്കാലത്ത് എഴുതുകയുണ്ടായി.മനുഷ്യാവരോഹണവും ലൈംഗികനിര്‍ധാരണവും,വികാര പ്രകടനം .മനുഷ്യനിലും ജന്തുക്കളിലും എന്നിവയാണവ.പരിണാമസിദ്ധാന്തത്തെ ശാസ്ത്രലോകം പൂര്‍ണമായും സ്വീകരിച്ചു കാണാനുള്ള ഭാഗ്യം ഡാര്‍വിനുണ്ടായി.

    കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലം  കൊണ്ട് ഈ സിദ്ധാന്ത൦ കാര്യമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്.ചില വിശദാംശങ്ങളില്‍ ഇന്നും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നെങ്കിലും സൃഷ്ടിപ്പുവാദത്തെ പിന്തള്ളി പരിണാമസിദ്ധാന്ത൦ ശാസ്ത്രമേഖലകളില്‍ എന്നോ വേരുറച്ചു കഴിഞ്ഞിരിക്കുന്നു.