CountryEncyclopediaHistoryNorth Korea

കൊറിയയുടെ ആണവക്കൊതി

ദക്ഷിണ കൊറിയന്‍ നേതാക്കള്‍ക്കെതിരെയുള്ള വധശ്രമം കിം തുടര്‍ന്നത് മറ്റു രാജ്യങ്ങളുടെ പ്രതിക്ഷേധത്തിനിടയാക്കി, ഇതോടെ കിം ഇല്‍ സുങ്ങ് മാറിച്ചിന്തിച്ചു തുടങ്ങി,
ഒരേയൊരു കൊറിയ എന്ന സ്വപ്നം പതിയെ അദ്ദേഹം ഉപേക്ഷിച്ചു. 1984-ല്‍ ദക്ഷിണ കൊറിയയില്‍ വെള്ളപ്പൊക്ക മുണ്ടായപ്പോള്‍ ഉത്തരകൊറിയ അരിയും മരുന്നുമെല്ലാം അയച്ചുകൊടുത്തു. ഇതോടെ കൊറിയന്‍ അതിര്‍ത്തി ശാന്തമായി. ഇരുകൊറിയകളിലുമായിപ്പോയ കുടുംബങ്ങള്‍ക്ക് ഒന്നിച്ചുചേരാനുള്ള സൗകര്യം ചര്‍ച്ചകളിലൂടെ തെളിഞ്ഞുവന്നു.
അമേരിക്കയ്ക്ക് ദക്ഷിണ കൊറിയയില്‍ സൈനികത്താവളമുള്ളത് കിമ്മിനെ അസ്വസ്ഥതനാക്കുന്നുണ്ടായിരുന്നു. അവിടെ അമേരിക്ക ആണവായുധങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്നു കിം ഉറച്ചു വിശ്വസിച്ചു.
1984-ല്‍ വൈദ്യുതിക്ഷാമ൦ പരിഹരിക്കാനെന്ന പേരില്‍ കിം ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. സോവിയറ്റ് യൂണിയനാണ് ഇതിനു കിമ്മിനെ സഹായിച്ചത്. ആണവോര്‍ജ൦ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അവ മനുഷ്യജീവന് ഭീഷണി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പരിശോധന നടത്താറുണ്ട്‌. എന്നാല്‍, ഉത്തര കൊറിയയില്‍ ഈ പരിശോധന നടത്താന്‍ കിം സമ്മതിച്ചില്ല.
അമേരിക്കയുടെ ആണവായുധങ്ങള്‍ ദക്ഷിണ കൊറിയയില്‍നിന്നു മാറ്റാതെ പരിശോകസംഘത്തെ തന്‍റെ രാജ്യത്ത് കയറ്റില്ലെന്ന് കിം ഉറപ്പിച്ചു പറഞ്ഞു. 1991-ല്‍ അമേരിക്ക ദക്ഷിണ കൊറിയയിലുള്ള ആണവകേന്ദ്രങ്ങള്‍ മാറ്റി. ഇതോടെ ഉത്തരകൊറിയയില്‍ പരിശോധന നടത്തിയ അന്താരാഷ്‌ട്ര ആണവ ഏജന്‍സി സംഘം ഏതാനും ഗ്രാം പ്ലൂട്ടോണിയ൦ മാത്രമാണ് കണ്ടെത്തിയത്, സൂത്രക്കാരനായ കിം ആണവ ഇന്ധനമായ പ്ലൂട്ടോണിയത്തിന്‍റെ ശേഖരം മറച്ചുവച്ചിരിക്കുകയാണെന്ന് തെക്കന്‍ കൊറിയകള്‍ തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.
ഇതിനിടയില്‍ ഉത്തര കൊറിയയുടെ സാമ്പത്തിക നില തകരുന്നുണ്ടായിരുന്നു. ആയുധനിര്‍മാണത്തിനും മറ്റും പണം വാരിക്കോരി ചെലവഴിച്ചതായിരുന്നു കാരണം, സഹകരണത്തിന്റെ വഴിയാണ് തനിക്ക് നല്ലതെന്ന് കിമ്മിന്റെ മനസ്സിലായി. ഒടുവില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റ്ല്‍ അഭ്യര്‍ത്ഥന പ്രകാരം മുന്‍പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ 1994-ല്‍ ഉത്തരകൊറിയയിലെത്തി സമാധാന ചര്‍ച്ച നടത്തി.
ഉത്തര കൊറിയെക്കുറിച്ചുള്ള തന്‍റെ സ്വപ്നങ്ങള്‍ പൂവണിയുന്നത് കാണാന്‍ കിം ഇല്‍ സുങ്ങിന് ഭാഗ്യമുണ്ടായില്ല. 1994 ജൂലൈ ഏഴിന് അദ്ദേഹത്തിനു ഹൃദയഘാതമുണ്ടായി. ജൂലൈ എട്ടിന് ഉത്തര കൊറിയന്‍ ഗവണ്മെന്‍റ് ആ വാര്‍ത്ത പുറത്തുവിട്ടു. രാജ്യത്തിന്‍റെ ധീരനേതാവ് കിം ഇല്‍ സുങ്ങ് അന്തരിച്ചു.